Psalms 147

1യഹോവയെ സ്തുതിക്കുവിൻ;
നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്;
അത് മനോഹരവും സ്തുതി ഉചിതവും തന്നെ.

2യഹോവ യെരൂശലേമിനെ പണിയുന്നു;

അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;

അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
5നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;
അവന്റെ വിവേകത്തിന് അന്തമില്ല.

6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;

അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;

8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;

ഭൂമിക്കായി മഴ ഒരുക്കുന്നു;
അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്റെ ആഹാരം കൊടുക്കുന്നു.

10അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല;

പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.

12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;

സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
13അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്
നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു;
വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.

15അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;

അവന്റെ വചനം അതിവേഗം ഓടുന്നു.
16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.

17അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;

അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്?
18അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു;
കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.

19അവൻ യാക്കോബിന് തന്റെ വചനവും

യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല;
അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിക്കുവിൻ.
20

Copyright information for MalULB